Crime

ഫോൺആപ്പിലൂടെ സ്ത്രീ ശബ്ദത്തിൽ വിളിച്ചുവരുത്തി, ഏഴ് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

Posted on

ഭോപ്പാൽ: കോളേജ് പ്രൊഫസർ എന്ന പേരിൽ വോയ്‌സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ച് വിളിച്ചുവരുത്തി ഏഴ് ആദിവാസി പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ബ്രജേഷ് കുശ്വാഹയാണ് പിടിയിലായത്. സ്കോളർഷിപ്പ് നേടാൻ സാഹായിക്കാമെന്ന് പറഞ്ഞ് കോളേജിലെ വനിതാ പ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് വോയ്‌സ് ചേഞ്ചിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടികളെ കബിളിപ്പിച്ചതും ബലാത്സംഗത്തിനിരയാക്കിയതും. ജനുവരി മെയ് മാസങ്ങളിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായും പൊലീസ് പറയുന്നു. പെൺശബ്ദത്തിൽ വനിത പ്രൊഫസറുടെ പേര് പറഞ്ഞ് വിദ്യാർത്ഥികളെ വിളിക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയുമാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ എത്തിച്ചേരുന്ന വിദ്യാർത്ഥികളെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഏഴ് ആദിവാസി വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ ബ്രജേഷ് കുശ്വാഹ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ബ്രജേഷ് കുശ്വാഹ എപ്പോഴും ഹെൽമെറ്റ് ധരിക്കുമെന്നും വിദ്യാർത്ഥികൾ പൊലീസിനോട് വെളിപ്പെടുത്തി. എപ്പോഴും കയ്യുറകൾ ധരിക്കുന്ന സ്വഭാവം ഇയാൾക്ക് ഉണ്ടെന്നും വിദ്യാർത്ഥികൾ പൊലീസിനെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഒരു റോളിംഗ് മില്ലിൽ ജോലി ചെയ്യുന്നതിനിടെ കൈ പൊള്ളലേറ്റിരുന്നു അതിനെ തുടർന്നാണ് ഇയാൾ കയ്യുറകൾ ധരിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികൾ പറഞ്ഞ ഇത്തരം വിവരങ്ങളാണ് ബ്രജേഷ് കുശ്വാഹയിലേക്ക് എത്താൻ സഹായമായത്. ബ്രജേഷ് കുശ്വാഹയുടെ അറസ്റ്റ് പൊലീസ് ശനിയാഴ്ച തന്നെ രേഖപ്പെടുത്തി. പ്രതിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version