
അമേരിക്കയുടെ മധ്യ – തെക്കൻ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും മൂലം പതിനാറുപേർ മരിച്ചതായി റിപ്പോർട്ട്. മെംഫിസ്, ടെന്നെസി, ലിറ്റിൽ റോക്ക്, അർക്കൻസാസ് എന്നിവിടങ്ങളിലാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. ലൂസിയാന, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ ശക്തമായ കൊടുങ്കാറ്റും അനുഭവപ്പെട്ടു.
മരിച്ചവരിൽ കുട്ടികളുമുണ്ട്. കെന്റക്കിയിൽ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഒമ്പതുവയസുകാരനെ പ്രളയത്തിൽ കാണാതായി. കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ചുഴലിക്കാറ്റിനെതുടർന്നുണ്ടായ അപകടത്തിലാണ് ടെന്നസിയിൽ 10 പേർ മരിച്ചത്.

