Kerala

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സര്‍ക്കാരിന് വലിയ വെല്ലുവിളി; അധിക ബാച്ച് അനുവദിച്ചില്ലെങ്കില്‍ സമരമെന്ന് മുസ്ലിം ലീഗ്

Posted on

മലപ്പുറം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇത്തവണയും മലപ്പുറത്ത് വലിയ വിവാദമാകുന്നു. അധിക ബാച്ചുകള്‍ അനുവദിക്കാതെ സീറ്റ് വര്‍ദ്ധിപ്പിച്ച് പരിഹാരം കാണാനുളള സര്‍ക്കാര്‍ ശ്രമത്തിലാണ് പ്രതിഷേധം പുകയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് മതിയാകില്ലെന്നാണ് പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥികളും പറയുന്നത്.

കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ മലപ്പുറത്ത് സീറ്റ് പ്രതിസന്ധിയുണ്ടായിരുന്നു. സീറ്റ് വര്‍ദ്ധനവ് അനുവദിച്ചെങ്കിലും നല്ല മാര്‍ക്ക് വാങ്ങിയവര്‍ക്ക് പോലും ആഗ്രഹിച്ച കോഴ്‌സിന് അഡ്മിഷന്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സമാനമായ രീതിയിലാണ് ഇത്തവണയും പ്രതിസന്ധിയെന്നാണ് ആരോപണം ഉയരുന്നത്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ നിലപാടെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയത് മലപ്പുറത്താണ്. 79901 കുട്ടികളാണ് ഇവിടെ ഈ വര്‍ഷം പരീക്ഷയെഴുതിയത്. ഇതില്‍ 79730 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്തുളള കോഴിക്കോട് 43799 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മലപ്പുറം ജില്ലയിലെ 248 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ 1065 പ്ലസ് വണ്‍ ബാച്ചുകളിലായി നിലവില്‍ 53,250 സീറ്റുകളാണുള്ളത്. ഈ കണക്കുകള്‍ തന്നെ മലപ്പുറത്തെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version