India

പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

Posted on

നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നേരത്തെ കണ്ടുകെട്ടിയ അഞ്ചുകോടിയുടെ മുതലും ചേർത്താൽ ആകെ 61 കോടിയാകും. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. ഹവാല ഇടപാടിലൂടെയും സംഭാവനകളിലൂടെയും പണം വന്നിട്ടുണ്ട്. ഇവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായും ഇഡി പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വ്യക്തികള്‍, ട്രസ്റ്റുകള്‍, കമ്പനികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ വസ്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്. ഇതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കര്‍ക്കശമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version