മലപ്പുറം: ജനവാസമേഖലയിൽ പുലിയുടെ സ്ഥിര സാന്നിധ്യം .മമ്പാട് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നടുവക്കാട് ഇളംപുഴയിലാണ് പുലിയെ വീണ്ടും കണ്ടത്. പ്രദേശവാസികൾ ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് സ്കൂട്ടർ യാത്രികരെ പുലി ആക്രമിച്ചിരുന്നു. ഇതോടെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.

ബുധനാഴ്ച രാത്രി രണ്ടിടങ്ങളിലാണ് പുലിയെ കണ്ടത്. രാത്രി ഏഴരയോടെ ഇളംപുഴയിലാണ് ആദ്യം കണ്ടത്. പുലി ഓടിമറയുന്നതു കണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്. തുടർന്ന് രാത്രി ഒൻപതോടെ മമ്പാട് കോളേജ് കവലയിലും പുലിയെ കണ്ടെന്ന വിവരത്തെത്തുടർന്ന് വനപാലകർ പരിശോധനയ്ക്കെത്തി.

