Kerala

അന്‍വര്‍ ആദ്യം അറിയിക്കേണ്ടിരുന്നത് മുഖ്യമന്ത്രിയെ; മാധ്യമങ്ങളോട് പറഞ്ഞത് ശരിയോയെന്ന് ആലോചിക്കണം: ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

പി ശശിയെപ്പറ്റി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍, അതിലെ വിഷയങ്ങള്‍ വരട്ടെ. എല്ലാ വിഷയങ്ങളും നമുക്ക് മനസ്സിലാക്കാമല്ലോ. എല്ലാ പരിശോധനയും നടത്തുന്നുണ്ട്. ശശിക്കെതിരെ ഏതെങ്കിലും കുറ്റാരോപണമുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കും. അതാണ് സര്‍ക്കാരിന്റെ സമീപനം. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷ നേതാവ് എത്ര ഘട്ടത്തില്‍ രാജി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു ഭരണവും കേരളത്തില്‍ നടക്കില്ലല്ലോ എന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top