Kerala

വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്ന് നിഗമനം

Posted on

കൊല്ലം: വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പകയെന്ന് നിഗമനം. ഫെബിന്‍റെയും തേജസിന്‍റെയും വീട്ടുകാർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഫെബിൻ്റെ സഹോദരിയുമായി കല്യാണം വാക്കാൽ ഉറപ്പിച്ചിരുന്നു. ഇരുവരും ബാങ്ക് കോച്ചിങ്ങിന് ഒരുമിച്ച് പഠിച്ചവരാണ്. ഇവർ പ്രണയത്തിലായിരുന്നു.

ഇൻ്റർവ്യൂവിന് തേജസ് ആണ് പെൺകുട്ടിയെ കാറിൽ കൊണ്ടുപോയത്. എന്നാൽ ഫെബിൻ്റെ സഹോദരിയുമായുള്ള ബന്ധം വഷളായതോടെ തേജസ് രാജ് കടുത്ത മനോവിഷമത്തിലായി. യുവതിയെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പല തവണ ഫെബിൻ്റെ കുടുംബത്തെ സമീപിച്ചിരുന്നു.

തേജസ് രാജിനെ പിതാവ് കൗൺസിലിംഗിന് വിധേയമാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് കുപ്പി പെട്രോളുമായാണ് പ്രതി ഫെബിന്റെ വീട്ടിലെത്തിയത്. തേജസ് രാജ് കുത്താൻ ഉപയോഗിച്ച കത്തി ഫെബിൻ്റെ വീട്ടിൽ നിന്ന് എടുത്തതാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version