Kerala

വീട്ടിൽ ദേശീയ പതാക ഉയർത്തിയില്ല; ദുഖം പങ്കുവച്ച് സുനിത കെജ്‌രിവാൾ

രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) എന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. എന്നാൽ അതിന് കഴിയാതെ പോയി എന്ന് പറഞ്ഞിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ. മുഖ്യമന്ത്രിയുടെ വസതിയിൽ ത്രിവർണ പതാക ഉയർത്താൻ കഴിയാത്തതിൽ ദുഖമുണ്ടെന്നാണ് അവർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. ‘സ്വേച്ഛാധിപത്യത്തിന്’ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ കഴിയും. എന്നാലതിന് അദ്ദേഹത്തിൻ്റെ മനസിലെ ‘ദേശസ്നേഹം’ ഇല്ലാതാക്കാൻ കഴിയില്ലെന്നും സുനിത പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആംആദ്മി പാർട്ടി മന്ത്രി അതിഷി പറഞ്ഞു. സ്വേച്ഛാധിപത്യത്തിന് എതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ എടുക്കാമെന്നും അവർ ആഹ്വാനം ചെയ്തു. എഎപിയുടെ വിമർശനങ്ങൾക്ക് എതിരെ ബിജെപിയും രംഗത്തെത്തി.

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നത് അപലപനീയമാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. മനീഷ് സിസോദിയക്ക് ജാമ്യം നൽകിയതും ജുഡീഷ്യറിയാണ്. ഇത് ഒരാളെ ജയിലിൽ അടയ്ക്കണോ അതോ മോചിപ്പിക്കണോ എന്ന് തീരുമാനിക്കാനുള്ള കോടതിയുടെ ബോധ്യത്തെ വ്യക്തമാക്കുന്നു. എഎപി നേതാക്കളുടെ പ്രസ്താവനകൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണെന്നും ബിജെപി എംപി ബൻസുരി സ്വരാജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top