ഉത്തർപ്രദേശിലെ സിതാപുരിൽ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ. അഞ്ച് വയസുകാരിയായ മകൾ താനിയെയാണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്. മോഹിതുമായി തർക്കം നിലനിൽക്കുന്ന അയൽവാസിയുടെ വീട്ടിൽ കുഞ്ഞ് പോയതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 25ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി കുടുംബം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താനായി നാല് ടീമായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിരച്ചിലിനിടെ രണ്ട് ഘട്ടങ്ങളിലായി കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇതോടെ കുട്ടിയെ കാലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
സംഭവത്തിന് പിന്നാലെ മോഹിത് ഒളിവിൽ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും പ്രതി മോഹിത് കുറ്റം സമ്മതിക്കുകയുമായിരുന്നു.

