Crime

ടിവി വെക്കുന്നതിൽ തര്‍ക്കം; അമ്മയെ തള്ളിയിട്ടു, പീരുമേട് യുവാവിനെ കൊന്നത് ക്രൂരമായി മർദ്ദിച്ച്

Posted on

പീരുമേട്: പീരുമേട് പ്ലാക്കത്തടം സ്വദേശി അഖില്‍ ബാബു(31)വിന്റെ കൊലപാതകത്തിന് കാരണം വീട്ടില്‍ ടിവി വെക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ടിവി കാണുന്നതിനിടെയാണ് അഖിലും സഹോദരൻ അജിത്തും (28) തമ്മിൽ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബഹളം തടയാനെത്തിയ അമ്മ തുളസി(56)യെ അഖില്‍ തള്ളിയിട്ടു. ഇതില്‍ പ്രകോപിതനായ അജിത്ത് അഖിലിനെ കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയെന്ന് പൊലീസ് പറഞ്ഞു.

ബോധരഹിതനായി നിലത്തുവീണ അഖിലിനെ വലിച്ചിഴച്ച് വീട്ടുപരിസരത്തെ കമുകില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തില്‍ ഹോസിട്ട് മുറുക്കിയെന്നും അമർത്തിപ്പിടിച്ചുവെന്നും അജിത്ത് പൊലീസിനോട് വെളിപ്പെടുത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ വിളിച്ച് ‘അഖില്‍ പടമായി’എന്നാണ് അജിത്ത് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അഖില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍, ഈ സമയത്ത് അജിത്തും അമ്മയും കുളിക്കുകയായിരുന്നുവെന്ന് അയല്‍വാസികൾ നൽകിയ മൊഴിയാണ് കേസിൽ നിര്‍ണ്ണായക വഴിത്തിരിവായത്. തുടർന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. തുളസി കുറ്റകൃത്യത്തിന് കൂട്ടുന്നില്‍ക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version