കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പിടിയിലായി. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് അലുവ അതുലിനെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് അലുവ അതുൽ രക്ഷപ്പെട്ടത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ

ആലുവയിൽ വെച്ച് കാറില്‍ സഞ്ചരിച്ചിരുന്ന അലുവ അതുൽ പൊലീസിന്‍റെ മുന്നിൽപെട്ടിരുന്നു. ഇയാളുടെ ഒപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. കാറിൽ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അന്നയാള്‍ രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു.

