ഉത്തർപ്രദേശ്: ബിജെപി എംഎൽഎ ഹരിഷ് ഷാക്കിയയ്ക്കെതിരെ കൂട്ടബലാത്സംഗ പരാതി.

ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഹരിഷ് ഷാക്കിയ തന്റെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹോദരന് സത്യേന്ദ്ര ഷാക്കിയക്കും മറ്റു ചിലർക്കും ഒപ്പം ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഉജാനി കോട്ട്വാലി സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ഷാക്കിയയും സഹോദരനും ഉൾപ്പെടെ 16 പേര്‍ക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കുടുംബത്തിന്റെ കോടികള്‍ വിലയുള്ള ഭൂമി തുച്ഛവിലയ്ക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ഹരിഷ് ഷാക്കിയയുടെ ശ്രമത്തിനെ കുടുംബം എതിർത്തപ്പോൾ, യുവതിയുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും കൃഷിഭൂമിയിലെ വിളകൾ നശിപ്പിക്കുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാനെന്ന വ്യാജേനയാണ് യുവതിയെ ക്യാമ്പ് ഓഫീസിലെത്തിച്ചത്.

