Kerala

ജീവൻ മതിയെന്ന് തീരുമാനിച്ച് ഇറങ്ങി ഓടി, 14 വര്‍ഷത്തിന് ശേഷവും സമാധാനമില്ല; ബാലയുടെ മുന്‍ ഭാര്യ

Posted on

കൊച്ചി: സഹികെട്ടപ്പോഴാണ് നടന്‍ ബാലക്കെതിരെ പരാതി നല്‍കിയതെന്ന് മുന്‍ ഭാര്യ. ഇത്രയും അനുഭവിച്ചു. ബാലയില്‍ നിന്നും ജീവനും കൊണ്ട് ഓടിയാണ് ഡിവോഴ്‌സിലേക്കെത്തുന്നത്. അതിന് ശേഷം സമാധാനമായി ജീവിക്കാമെന്ന് കരുതി. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം.

‘പല ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. പിന്നീട് മകള്‍ക്കുമെതിരെ രംഗത്തെത്തി. മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാതെയായി. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണി കൂടിയതോടെയാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. 14 വര്‍ഷമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഡിവോഴ്‌സ് സ്റ്റേജില്‍ മകള്‍ക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്. ജീവന്‍ മതിയെന്ന തീരുമാനത്തില്‍ അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു.ബാലയുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പറയാനാണ് മകളും പറഞ്ഞത്’, മുന്‍ ഭാര്യ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ കസ്റ്റഡിയില്‍ എടുത്തിയത്. ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version