Kerala

മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അന്തരിച്ച നടി ശ്രീവിദ്യയുടെ കുടുംബം

മന്ത്രി കെ ബി ​ഗണേഷ് കുമാറിനെതിരെ ​ഗുരുതര ആരോപണവുമായി നടി ശ്രീവിദ്യയുടെ കുടുംബം. ശ്രീവിദ്യയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും അമ്മയുടെ തംബുരു പോലും എടുക്കാൻ സമ്മതിച്ചില്ലെന്നും ശ്രീവിദ്യയുടെ സഹോദൻ ശങ്കരരാമന്റെ ഭാര്യ, വിജയലക്ഷ്മി ആരോപിക്കുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടനും മന്ത്രിയുമായ കെ ബി ​ഗണേഷ്കുമാറിനെതിരെ വിജയലക്ഷ്മി ​ഗുരുതര ആരോപണങ്ങളുയർത്തിയത്.

”ഞങ്ങൾ ആകെ ചോദിച്ചത് മൂന്നു കാര്യങ്ങളാണ്. കുടുംബത്തിൽ പൂജിച്ചിരുന്ന ഒരു കൃഷ്ണന്റെ പടം, അമ്മയുടെ (എം എൽ വസന്തകുമാരി) തംബുരു, സഹോദരൻ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര എന്നിവ. അത് പോലും തന്നില്ല. സഹോദരന്റെ മക്കളുടെ പേരിൽ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല.”

”നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കൾ അതിലേക്ക് ഉപയോഗപ്പെടുത്തണം എന്നും അതിൽ പറയുന്നുണ്ട്. അതും ഇതുവരെ നടന്നിട്ടില്ല. 2006ൽ ആണ് ശ്രീവിദ്യ കാൻസർ ബാധിച്ച് മരിക്കുന്നത്. വിദ്യ മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു.”

”അവളുടെ പ്രാണൻ പോകുന്നത് വരെ തങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ പുറത്തുപോകാൻ പറഞ്ഞു.”

”അങ്ങനെ ഞങ്ങളെ ഗണേഷ് കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം തങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്.”

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top