Kerala

മെത്രാപ്പൊലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി; കൊല്ലുമെന്ന് ഭീഷണി

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് മെത്രാപ്പൊലീത്തയെ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തിൽ നാല് പേർക്കെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയെയാണ് അസഭ്യം പറഞ്ഞത്. മെത്രാപ്പൊലീത്ത താമസിക്കുന്ന ചായലോട് ആശ്രമത്തിൽ പ്രതികൾ അതിക്രമിച്ച് കയറിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു.

മുറ്റത്തെ ചെടിച്ചട്ടികൾ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കേസിൽ കുന്നംകുളം പഴഞ്ഞി എം ഡി കോളേജിലെ എൽഡി ക്ലർക്ക് ഗീവീസ് മാർക്കോസ് ഒന്നാം പ്രതിയും കോട്ടയം കോലഞ്ചേരി സ്വദേശി അജു മാത്യു പുന്നയ്ക്കൽ രണ്ടാം പ്രതിയുമാണ്.

മീനടം സ്വദേശി പ്രകാശ് വർഗീസ്, ആലുവ സ്വദേശി ലിജോ പത്തിക്കൽ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. സഭയുടെ കോളേജുകളിൽ മാനദണ്ഡം പാലിക്കാതെ നോൺ ടീച്ചിങ്ങ് സ്റ്റാഫിനെ നിയമിച്ചെന്നാരോപിക്കുന്ന പ്രതികള്‍ക്ക് അതിനാല്‍ തന്നെ വിരോധമുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top