Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിനൊപ്പം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹരീഷ് പേരടി; സർക്കാരും ഉത്തരവാദിയെന്ന് വിമർശനം

ഹേമ കമ്മിറ്റി റിപ്പോർട്ട് നാല് വർഷം സർക്കാർ പൂഴ്ത്തിവെച്ചെന്ന് നടൻ ഹരീഷ് പേരടി. നട്ടെല്ലുള്ള ചില പെണ്ണുങ്ങൾ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടുവെന്നും ഹരീഷ് പേരടി പറഞ്ഞു. ‘സർക്കാർ ഈ റിപ്പോർട്ടിൻമേൽ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്. മാറ്റിവയ്ക്കപ്പെട്ട പേജുകളിൽ ഇരകളുടെ സ്വകാര്യതയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാക്കാൻ പറ്റും. പക്ഷേ, ഈ പേജുകളിൽ കുറേ വേട്ടക്കാരുണ്ട്. ആ വേട്ടക്കാർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് എടുക്കാൻ പോകുന്നതെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ.

എത്ര വലിയ പ്രമുഖരായാലും വേട്ടക്കാർക്കെതിരെ നടപടി എടുത്തേ പറ്റൂ. കുറ്റവാളിയായി കഴിഞ്ഞാൽ അവരാരും പ്രമുഖരൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എന്റെ നിലപാട്. ഞാൻ അമ്മ താര സംഘടനയിൽ നിന്ന് രാജിവച്ച ആളാണ്. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയുടെ ഫലമായാണ് രാജി. ഒരു സംഘടന എന്ന നിലയിൽ ഇത്തരം പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ പഠിക്കട്ടെ, പറയട്ടേ എന്നല്ല പറയേണ്ടത്.

ഹേമ കമ്മിറ്റി പോലുള്ള റിപ്പോർട്ട് പുറത്തുവന്നിട്ട് അവർ എന്താണ് പഠിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അതൊക്കെ പക്കാ അശ്ലീലത്തരങ്ങളാണ്. അത്തരം വർത്തമാനങ്ങളെങ്കിലും മാദ്ധ്യമത്തോടും പൊതു സമൂഹത്തോടും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക. അഡ്രസ് ചെയ്യുക. അതാണ് നട്ടെല്ലുണ്ടെങ്കിൽ താരസംഘടന ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ പരിശോധിച്ച് താര സംഘടനകൾ നടപടിയെടുക്കണം’

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top