ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന് മുന്നിലും പ്രതി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, മുന്മന്ത്രി എ.കെ ബാലൻ എന്നിവർക്കെതിരെയും വിമർശനം ഉയർന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അതിവിചിത്ര വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തൽ.
![](https://www.kottayammedia.com/wp-content/uploads/2024/06/Jaico-jewels.jpg)
തോമസ് ഐസക്കിനെ ആലപ്പുഴയിൽ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റിൽ ഈ ഘട്ടത്തിൽ വിലയിരുത്തുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോൽവി ഉറപ്പായി. കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ചർച്ചകളിലെ പൊതു വികാരം.
![](https://www.kottayammedia.com/wp-content/uploads/2024/06/pulimoottil.jpg)
ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണ ജോർജ് എന്നിവരെ പേരെടുത്ത് പറഞ്ഞും വിമർശനം ഉയർന്നു. ധനകാര്യ-ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമെന്നായിരുന്നു ഉയർന്ന വിമർശനം.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)