Education

വൈദീകർ അധിക പ്രസംഗികൾ ആകരുതെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു .

വത്തിക്കാൻ സിറ്റി : വൈദികർ കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേ ശിച്ചു. ശുശ്രൂഷകൾക്കിടെ വൈദികർ നൽകുന്ന സന്ദേശം ഹ്രസ്വവും ലളിതവും വ്യക്തവും ആയിരിക്കണം.

കൂടുതൽ സമയമെടുത്താൽ ആളുകളുടെ ശ്രദ്ധ മാറും, അവർ ഉറക്കം തൂങ്ങിത്തുടങ്ങും.- പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെ മാർപാപ്പ പറഞ്ഞു. ചില വൈദികർ ദീർഘ മായ പ്രസംഗം നടത്തി ആളുകളെ വിഷമിപ്പിക്കാറുണ്ടന്നും അതു ശരിയല്ലെന്നും മാർ പാപ്പ പറഞ്ഞു.

പല വൈദീകരും തങ്ങൾ വായിച്ചിട്ടുള്ള പുസ്തകങ്ങളുടെ പേരുകളും ;തങ്ങൾ യാത്ര ചെയ്തിട്ടുള്ള രാജ്യങ്ങളുടെ പേരുകളും പറഞ്ഞ് ജനങ്ങളെ വിഷമിപ്പിക്കാറുണ്ട്.ജനങ്ങൾ തിരിച്ചു പ്രതികരിക്കയില്ലെന്നുള്ള ആനുകൂല്യത്തിലാണ് വൈദീകർ ഇങ്ങനെ പറയുന്നത് .ഇതിനാണ് ഇപ്പോൾ മാർപാപ്പ തന്നെ തടയിട്ടിരിക്കുന്നത്  .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top