Kerala
പി.സി.ജോർജിനെ മാനസിക ചികിത്സയ്ക്ക് വിധേയനാക്കണം. ടോബിൽ കെ.അലക്സ്
പാലാ: പൊതുരംഗത്ത് എല്ലാവരാലും വെറുക്കപ്പെട്ട രാഷ്ട്രീയ വിഷo പി.സി.ജോർജിനെ പൊതു ഖജനാവിൽ നിന്നുള്ള പണം മുടക്കിയാണെങ്കിൽ പോലും മനോരോഗ ചികിത്സയ്ക്ക് അടിയന്തിരമായി വിധേയനാക്കണമെന്നും അല്ലെങ്കിൽ പൊതു സമൂഹം അത് ഏറ്റെടുക്കേണ്ടി വരുമെന്നും കേരള കോൺ (എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് പറഞ്ഞു.
എക്കാലത്തെയും രാഷ്ട്രീയ ശത്രുവായി ജോർജ് കണ്ടിട്ടുള്ള കെ.എം.മാണിക്കെതിരെ സഭ്യമല്ലാത്ത പ്രസ്താവനകൾ നടത്തി കൊണ്ടിരുന്ന ജോർജ് ഇപ്പോൾ മനോനില തെറ്റി ജോസ്.കെ.മാണിക്കെതിരെ അസ്സഭ്യം വിളമ്പുകയാണ്.ചാനൽ ചർച്ചകളിൽ നിന്നും പത്രവാർത്തകളിൽ നിന്നും മാദ്ധ്യമങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ട ജോർജ് എങ്ങനെയെങ്കിലും വാർത്താ തലക്കെട്ടിൽ ഇടം പിടിക്കുവാൻ വേണ്ടിയാണ് രാഷ്ട്രീയ എതിരാളികൾക്കെതിരെ അധിക്ഷേപം ചൊരിയുന്നതെന്ന് ടോബിൻ പറഞ്ഞു.. കെ.എം.മാണി യോ ജോസ്.കെ.മാണി യോ അവരുടെ വീട്ടിൽ കഴിഞ്ഞ 45 വർഷത്തിനിടയ്ക്ക് ജോർജിനെ വീട്ടിൽ കയറ്റിയിട്ടുമില്ല.
ചക്കര പെണ്ണെ എന്ന് പലരെയും വിളിച്ചത് ആരാണെന്നും;പാർട്ടി മാറി കളിക്കുന്നത് ആരാണെന്നുമൊക്കെ കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ ചിന്തിക്കട്ടെയെന്നും എടുക്കാ ചരക്കുമായി മാറിയപ്പോൾ അതിന്റെ ഒരു വിമ്മിഷ്ട്ടം തീർക്കാൻ മാന്യമായ പൊതു ജീവിതത്തിന്റെ ഉടമകളെ ചെളി വാരിയെറിയുന്നതു പി സി ജോർജ് നിർത്തണമെന്നും ടോബിൻ കെ അലക്സ് അഭിപ്രായപ്പെട്ടു .