Kerala

ട്രെയിൻ യാത്രക്കിടെ 11 കാരിയെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചേർന്ന് റെയിൽവേ ജീവനക്കാരനെ ഒന്നര മണിക്കൂർ പഞ്ഞിക്കിട്ടത്തിനൊടുവിൽ മരണം 

ന്യൂഡൽഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയിൽവേ ജീവനക്കാരനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡൽഹി ഹംസഫർ എക്സ്പ്രസിലെ തേർഡ് എസി കോച്ചിൽ ബുധനാഴ്ചയാണ് സംഭവം. റെയിൽവേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്.

ഹംസഫർ എക്സസ്പ്രസിൽ ബിഹാറിലെ സിവാനിൽനിന്നാണ് പെൺകുട്ടിയുടെ കുടുംബം കയറിയത്‌. രാത്രി 11.30 ഓടെ പ്രശാന്ത് കുമാർ തന്റെ സീറ്റിൽ 11- കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോൾ പെൺകുട്ടിയെ പ്രശാന്ത് കുമാർ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം.

ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി ഓടിപ്പോ കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്യു. തുടർന്ന് ഭർത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവ റിപ്പോർട്ട് ചെയ്തു.

ട്രെയിൻ ലഖൗവിലെ ഐഷ്ബാഗ് ജങ്ഷനിൽ എത്തിയപ്പോൾ പ്രകോപിതന യാത്രക്കാരും കുടുംബാംഗങ്ങളും (പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന് വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂർ അകലെയുള്ള കാൺപുർ സെൻട്രലിൽ ട്രെയിൻ എത്തുന്നതുവരെ മർദിച്ചു.

വ്യാഴാഴ്ച പുലർച്ചെ 4.35 ഓടെ കാൺപുരിൽ ട്രെയിനെത്തിയപ്പോൾ റെയിൽ= പോലീസ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top