Kerala

അജ്മൽ ശ്രീക്കുട്ടിയെ പരിചയപ്പെട്ടത് ചികിത്സയ്ക്കെത്തിയപ്പോൾ.,വിവാഹമോചിത.;രണ്ടുപേരും സ്ഥിരം മദ്യപാനം;മൂന്നാമനില്ലെന്ന് പൊലീസ്

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ. കരുനാഗപ്പളളി ഇടക്കുളങ്ങര പുന്തല തെക്കതിൽ സ്വദേശി 27 കാരനായ അജ്മൽ കൊറിയോഗ്രാഫർ എന്ന രീതിയിലാണ് ശ്രീക്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് സൗഹൃദമായി മാറുകയായിരുന്നു.സൗഹൃദം മുതലെടുത്ത് അജ്മൽ ശ്രീക്കുട്ടിയിൽനിന്നും എട്ട് ലക്ഷം രൂപയോളം കൈക്കലാക്കിയതായും പൊലീസ് പറയുന്നു.രണ്ട് മാസത്തിനിടയിലാണ് ഇത്രയും തുക കൈപ്പറ്റിയത്.

നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മൽ ‍ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന.കൂടാതെ വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top