Politics

ചേലക്കരയില്‍ മുന്‍ഗണന യു ആര്‍ പ്രദീപിന് തന്നെ; പട്ടികയിലിടം നേടി എം കെ സുദര്‍ശനും, പി കെ ബിജുവിന്റെ പേരില്ല

Posted on

തൃശ്ശൂര്‍: ചേലക്കര നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എയും പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ യു ആര്‍ പ്രദീപിന്റെ പേര് സിപിഐഎം തൃശ്ശൂര്‍ സെക്രട്ടറിയേറ്റ് യോഗം നിര്‍ദേശിച്ചു. ഇതംഗീകരിക്കുന്നതിനായി ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം സമര്‍പ്പിച്ചു. ബുധനാഴ്ചയാണ് ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.

യു ആര്‍ പ്രദീപിന് അസൗകര്യമുണ്ടാവുന്ന പക്ഷം പരിഗണിക്കുന്നതിനായി എസ് സി-എസ് ടി കമ്മിഷന്‍ അംഗവും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ്അംഗവുമായ ടി കെ വാസു, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംപി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില്‍ കെ രാധാകൃഷ്ണനന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല് രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ല് രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version